2009, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

സിപിഐഎമ്മിന് സാമാന്യമര്യാദയില്ലെന്ന് കോണ്ഗ്രസ്സിന്റെ കണ്ടുപിടിത്തം

സിപി ഐ (എം )ന് സാമാന്യമര്യാദയില്ലെന്ന് കോണ്ഗ്രസ് ഏറ്റവുമൊടുവില്‍ കണ്ടെത്തിയിരിക്കുന്നു.പാര്‍ട്ടി സംസ്ഥാന ഗവര്‍ണര്‍മാരെ വിമര്‍ശിക്കുന്നത് ഇതു കൊണ്ടാണെന്നും മര്യാദരാമന്മാരുടെ സ്വന്തം പാര്‍ട്ടിയായ കോണ്ഗ്രസ്സിന്റെ പുതിയ വെളിപാട്.നാല് വര്‍ഷങ്ങളോളം പാര്‍ട്ടിയുടെ പിന്തുണയുടെ ബലത്തില്‍ രാജ്യം ഭരിക്കുകയും ,ഇന്ത്യയെ സാമ്രാജ്യത്വ ശക്തികള്‍ക്കു പണയപ്പെടുത്തിയ ഘട്ടത്തില്‍ പിന്തുണ നഷ്ടപ്പെടുത്തുകയും ചെയ്ത കോണ്‍ഗ്രസ്സിന് സിപിഐമ്മിനെ തള്ളിപ്പറയേണ്ടി വന്നത് കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ അവര്‍ക്ക്‌ വീണുകിട്ടിയ അപ്രതീക്ഷിത വിജയത്തിന്റെ ലഹരി ഇന്നും നിലനില്‍ക്കുന്നത് കൊണ്ടാണ്.ഗവര്‍ണര്‍മാരെയും സിബിഐ പോലെയുള്ള ഭരണഘടനാസ്ഥാപനങ്ങളെയും എക്കാലവും തങ്ങളുടെ രാഷ്ട്രീയ ലക്ഷൃങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്ത പാരമ്പര്യമല്ലേ കോണ്‍ഗ്രസ്സിനുള്ളത്? 1959 ല്‍ കേരളത്തിലെ ഇ എം എസ് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ അന്നത്തെ ഗവര്‍ണരെ കരുവാക്കിയ കോണ്‍ഗ്രസ്‌, തങ്ങളുടെ വൃത്തികെട്ട അടവുകള്‍ ഇന്നും തുടരുന്നതിന്റെ തുടര്‍ച്ചയല്ലേ ലാവലിന്‍ കേസിലും അവര്‍ സ്വീകരിച്ചത്?തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരുടെ കേസുകള്‍ വേണ്ടന്ന് വെക്കുകയും , രാഷ്ട്രീയ എതിരാളികള്‍ക്ക് എതിരെ കള്ളക്കേസുകള്‍ കെട്ടിച്ചമയ്ക്കുകയും ചെയ്യുകവഴി സി ബി ഐ യെ ചട്ടുകമാക്കിയതിന് നിരവധി ഉദാഹരണങ്ങള്‍ നിരത്താന്‍ കഴിയും.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയുടെയും വരുണ്‍ ഗാന്ധിയുടെയും ചെലവിലും ,പണക്കൊഴിപ്പിന്റെ ഹുന്കിലും നേടിയ താല്ക്കല്ക വിജയത്തിന്റെ ബലത്തില്‍ മറ്റുള്ളവരെ പാഠം പഠിപ്പിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ തല്‍ക്കാലം മിനക്കടേണ്ടതില്ല.